Pages

Sunday, May 9, 2021

കോച്ചേരിയുടെ കഥകൾ

ഇരുട്ട്  കട്ട പിടിച്ച ഈ  രാത്രിയിൽ
ആരോ കാതിൽ പറഞ്ഞ
കഥകൾ ഓരോന്നായി മറവിയിൽ നിന്ന് ഓർമയുടെ വെളിച്ചത്തിലേയ്ക്കു നടന്നടുക്കുമ്പോൾ...
അവയിലൊന്ന് ഇവിടെ   പങ്കുവെക്കട്ടെ

പത്തു മുപ്പതു വര്ഷം മുമ്പ്  നടന്ന കഥയാണ്
കോളേരി ഉത്സവത്തിനു കൊടി കേറിയിട്ടു ഇന്ന് ആറു ദിവസമായി, ഏഴ് ദിവസം നീണ്ടു  നിൽക്കുന്ന ഉത്സവമാണ്. നാളെ ശിവരാത്രി ദിവസം ആണ് ഉത്സവം തീരുന്നത്. പരീക്ഷാ കാലമായതിനാൽ ഞങ്ങൾ ഇതുവരെ രാത്രി ഉത്സവത്തിനു പോയിട്ടില്ല. പരീക്ഷ കഴിഞ്ഞു വരും വഴി ഞങ്ങൾ എന്നും ഉത്സവ പറമ്പിൽ കേറി ഇറങ്ങും. എല്ലാ വെച്ചുണ്ണി കടക്കാരുടെ അടുത്ത് ചെന്നു ഒരോരോ  കളിപ്പാട്ടത്തിന്റെയും വിലയന്നേഷിക്കും.. തൊട്ടുതലോടും ശേക്ഷം ഉത്സാവപ്പറമ്പിൽ അവിടിവിടെ ആയി കിടക്കുന്ന കളിപ്പാട്ട പൊട്ടുകളും ബലൂൺ കഷ്ണങ്ങളുമായി തിരിച്ചു പോരും. ഈയുള്ളവനെ ആ കളിപ്പാട്ടം ഹടാതാകര്ഷിച്ചു പക്ഷെ കീശ സൂന്യമായതു കൊണ്ട് എന്നും അതിനെ തൊട്ടു തലോടി വീട്ടിലേക്കു പോരും.
ഇന്നു പരീക്ഷ തീർന്നു.. അതുകൊണ്ടു എല്ലാ കുട്ടികളും കുറച്ചധിക സമയം ഉത്സവ പറമ്പിൽ ചെലവിട്ടു. ചിലർ അവർ കണ്ടു വെച്ച കളിപ്പാട്ടങ്ങൾ വാങ്ങാനുള്ള തിരക്കിലാണ്.. അവർ അത് വാങ്ങി ഒരു യോദ്ധാവിനെ പോലെ ഞങ്ങളെ കാണിക്കുന്നു.. ചിലർ തൊടാൻ സമ്മതിക്കുന്നു മറ്റ്‌ ചിലർ ഞങ്ങളെ ആട്ടിയകറ്റുന്നു.. ഞാനും തീരുമാനിച്ചു.. എനിക്കും ആ കളിപ്പാട്ടം വാങ്ങിയേ തീരൂ.. പക്ഷെ എങനെ വാങ്ങും അമ്മയോട് ചോദിച്ചാൽ രണ്ടു രൂപാ തരും കൂടിപ്പോയാൽ അത് അഞ്ചാവുമായിരിക്കും (അഞ്ചു രൂപ തരണമെങ്കിൽ അമ്മക്ക്  കാപ്പി എസ്റ്റേറ്റിലെ നിന്നും ബോണസ് കിട്ടണം ). പക്ഷെ അതുകൊണ്ടായില്ല എന്റെ കാളിപാട്ടത്തിനു 12രൂപാ ആണ്. അമ്മയോട് പറഞ്ഞപ്പോൾ അത് പയ്യാരം പറയണത് കേട്ടു "12 രൂപ ഉണ്ടെകിൽ ഇവിടെ മൂന്നാഴ്ചത്തെ രേക്ഷൻ വാങ്ങാം നീയൊന്നു പോയെന്റെ കുഞ്ഞേ " എന്ന്. ഇനിയെന്തു ചെയ്‌യും ഒരു എത്തും പിടിയും കിട്ടുന്നില്ല.. എനിക്കാണെകിൽ അതു  വാങ്ങിയേ തീരൂ. ഉച്ച പരീക്ഷ കഴിഞ്ഞു ഏട്ടനും വന്നു. അവനോട് എന്നും  രാത്രി ഈ കളിപ്പാട്ടതിനെ കഥ ഞാൻ  പറയാറുള്ളതാണ് "എടാ പൊട്ടാ അത് നമ്മുടെ ഫോട്ടോ പിടിക്കുന്ന പോലത്തെ കളിപ്പാട്ടമാണ്, പക്ഷെ ഒരോ പ്രാവശ്യവും അതിൽ ഞെക്കുബോൾ മോഹൻലാലും, ജയനും മാമൂട്ടിയുമൊക്കെ മാറിമാറി വരും" (ഉച്ചക്കഞ്ഞിയുടെ പണ സംഭരണാര്ഥം സ്കൂളിൽ സിനിമ പ്രദര്ശിപ്പിക്കാറുണ്ട്, അതുകൊണ്ടു ഈയുള്ളവന് നടന്മാരെയൊക്കെ ചെറുപ്പത്തിലേ അറിയാം )എന്റെ വിവരണം കേട്ടപ്പോൾ എനിക്കെല്ലാം അറിയാം എന്ന മട്ടിൽ ആ ആറാം ക്‌ളാസ്സുകാരൻ തലകുലുക്കി ;ഞാനന്ന് നാലാം ക്ലസ്സിലാണ്.
കഴിഞ്ഞവർഷം ഏതോ ഒരു വെച്ചുണ്ണി കടക്കാരന്റെ കടയിൽ അവൻ സാധനങ്ങൾ എടുത്തു കൊടുക്കാൻ നിന്നതാണ്  വന്നവന് അഞ്ചു  രൂപാ  കിട്ടിയിരുന്നു ; അതിൽ കൂടുതൽ കടക്കാരൻ അവനു  കൊടുത്തേനെ അവനു കണക്കറിയാമായിരുന്നു എങ്കിൽ കാരണം കടക്കാരന് കണക്കു അത്ര നിശ്ചയമില്ല പോലും. ഇതു വരെ കണക്കു പരീക്ഷക്ക് രണ്ടക്കം കാണാത്ത അവൻ ഈപ്രാവിശ്യം സഹായത്തിനു നാലാം ക്‌ളാസ്സുകാരനായ എന്നെ വിളിച്ചു. "കുഞ്ഞേ, ഈ പ്രാവിശ്യം ഒരു മുട്ടകടയിൽ ഞാൻ പറഞ്ഞു വെച്ചിട്ടുണ്ട്; പക്ഷെ ഇവിടെയും കണക്കു നിർബന്ധമാണ്, അതുകൊണ്ടു ഈ പ്രാവിശ്യം നീയും എന്റെ കൂടെ വാ, നിനക്ക് കളിപ്പാട്ടം വാങ്ങാനുള്ളത് കിട്ടുമായിരിക്കും ". ഞാൻ വളരെ സന്തോഷത്തോടെ അവനെ കെട്ടിപിടിച്ചു കടിച്ചു. ഞാൻ പണ്ടേ കണക്കിൽ പുലിയാണ്, എനിക്കേറ്റവും ഇഷ്ട്ടം കണക്കു മാഷിനെയാണ് ;മാഷിനെന്നെയും.അതുകൊണ്ടു കണക്കു എനിക്ക് oru പ്രശ്നമായിരുന്നില്ല.ഞങ്ങൾ അഞ്ചുമണിയോടെ ഉത്സവപ്പറമ്പിലെത്തി. ഞാൻ  പോയി എന്റെ കളിപ്പാട്ടം അവിടെ തന്നെയില്ലേ എന്നു ഉറപ്പുവരുത്തി, സ്ഥിരം സന്ദര്ശകനായ എന്നോട് എന്തോ അനുകമ്പ തോന്നിയ ആ  കച്ചവടക്കാരൻ പറഞ്ഞു മോനെ നിനക്കു വേണമെങ്കിൽ പത്തുരൂപ തന്നാൽ മതി എന്ന്. രാവിലെ വരാം എന്ന്  പറഞ്ഞു ഞാൻ ഏട്ടൻ പറഞ്ഞുവെച്ച കടയിൽ ചെന്നു. എന്നെ കണ്ടതും കടക്കാരൻ ഏട്ടനോട് ചോദിച്ചു... ഇവനേതാ??
എന്റെ  അനിയനാണ്, അവൻ  എന്റെ  കൂടെ നിന്നോളും, ഏട്ടൻ പറഞ്ഞു.
നിൽക്കുന്നതൊക്കെ കൊള്ളാം പക്ഷെ ഞാൻ ഒരാൾക്കേ കൂലി തരൂ.. കടക്കാരൻ എന്നെനോക്കി കണ്ണുരുട്ടി.
മതി.. ഏട്ടൻ എന്നെ  നോക്കി കണ്ണടച്ചു കാണിച്ചു. ഞാനും തലകുലുക്കി.
ഉത്സാവപ്പറമ്പിലേക്കു ആളുകൾ വന്നുകൊണ്ടിരുന്നു. ഞങ്ങളുടെ കടയിലേക്കും ആളുകൾ ഒറ്റക്കും കൂട്ടമായും എത്തിത്തുടങ്ങി.
-ചേട്ടാ  രണ്ടു ഒമ്ബ്ലെറ്റ് ഒരു  കട്ടൻ  ഒരാൾ പറഞ്ഞു ചേട്ടൻ എന്നെ  നോക്കി ഞാൻ  മെല്ലെ പറഞ്ഞു 12 രൂപ
-ചേട്ടാ 4 ഒമ്ബ്ലെറ്റ് രണ്ടു കട്ടൻ
ഞാൻ നിശേക്ഷം പറഞ്ഞു 24 രൂപാ
കണക്കറിയാത്ത ചേട്ടനും കടക്കാരനും വിസ്മയത്തോടെ എന്നെ നോക്കി.
ഞാൻ എല്ലാമറിയാവുന്ന വല്ലഭൻ എന്ന കണക്കെ അവരെയും!!!
കടക്കാരൻ അയാളുടെ അടുത്ത് കടയ്ക്കുള്ളിൽ എന്നെ വിളിച്ചു നിർത്തി.
കസേര ഉണ്ടായിരുന്നെങ്കിൽ എന്നെ അയാൾ അവിടെ പിടിച്ചിരുത്തുമായിരുന്നു എന്നെനിക്കു തോന്നി.
പക്ഷെ പിന്നീടാണ് പണി പാളിയത്
സിംഗിൾ ഒമ്ബ്ലെറ്റിനു 5 രൂപയും ഡബ്ബിൾ ന്  8 രൂപയുമാണ് !!!പക്ഷെ 8ന്റെ പട്ടിക ഞാൻ പഠിച്ചിട്ടില്ല !!!ഞാൻ  ഏട്ടനോട്  കാര്യം പറഞ്ഞു !!!നീയിതു അയാളോട് പറയണ്ട, നീ ഒര് ഉദ്ദേശ്യം വച്ച്  പൈസ വാങ്ങിക്കോ അവൻ  പറഞ്ഞു.
ചേട്ടാ 9 ഒമ്ബ്ലെട്ടു 9 ചായ ഒരാൾ
ഞാൻ 5*9=45
            2*9=18.....
ചേട്ടാ 63രൂപ ഞാൻ  പറഞ്ഞു
ചേട്ടൻ കൃതജ്ഞതയോടെ enne നോക്കി
Chetta 3ഡൗബ്ൾ ഒബ്‌ലെറ് 3ചായ
ഞാൻ 3*8=24
            3*2=6
ചേട്ടാ  30രൂപ ഞാനും വിട്ടു  കൊടുത്തില്ല
ഏട്ടൻ എന്റടുത്തു വന്നു  ചോദിച്ചു നിനക്ക് 8 ന്റെ പട്ടിക അറിയില്ലെന്ന് പറഞ്ഞിട്ട്???
ഞാൻ പറഞ്ഞു അതൊക്ക ഒരു ട്രിക്കു ആണ് !!!(ഞാനവനോട് പറഞ്ഞില്ല ഞാൻ 3ന്റെ പട്ടികയാണ് ഇവിടെ  ചെയ്തത് എന്ന് )
ചിലർ 5ഇൽ കൂടുതൽ ഡബിൾ ഒബ്‌ലെറ്റ്ഉം ചായയും വാങ്ങിയപ്പോൾ ഞാൻ ശരിക്കും  നക്ഷത്രമെണ്ണി !!!കൈ-കാൽ വിരലുകൾ ഉപയോഗിച്ചു ഞാൻ പറഞ്ഞ കണക്കുകളിൽ മുട്ട കടക്കാരൻ ചേട്ടനും കഴിച്ചവർക്കും ഒരുപോലെ ലാഭ-നഷ്‌ടം ഉണ്ടയികാണണം !!!
പക്ഷെ അതുമൂലം അന്ന് എനിക്കോ ഏട്ടനോ കടക്കാരൻ ചേട്ടനോ ഒരു പഴിയും കേൾക്കേണ്ടി വന്നില്ല. ഈ വർഷം കച്ചവടം പൊടിപൊടിച്ചു !!!മൊട്ട കടക്കാരന് സന്തോഷമായി. അയാൾ അവസാനം എനിക്കും ഏട്ടനും ഓരോ ഒമ്ബ്ലെറ്റും ഒരു കട്ടൻ ചായയും കൂടാതെ  പത്തു രൂപ വീതം കൂലിയും തന്നു!!! ഞാൻ അന്താളിച്ചു പോയി ആദ്യമായിട്ടാണ്‌  അധ്വാനത്തിന് ആരെങ്കിലും എനിക്കോ ഏട്ടനോ ഇത്രയും വലിയ കൂലി തരുന്നത്. ഞങ്ങൾ കൃതഞ്ഞതയോടെ അയാളെ നോക്കി. അയാൾ എന്റെ കവിളിൽ തലോടി തലയിൽ കൈവച്ചു പറഞ്ഞു നി പഠിച്ചു മിടുക്കാനാവും... അതൊന്നും അത്ര കാര്യമാക്കാതെ ഏട്ടൻ എന്നെയും കൊണ്ട് എന്റെ കളിപ്പാട്ടം വാങ്ങാൻ കടിയിലേക്കു പോന്നു.. കടക്കാരൻ പറഞ്ഞു നീ എടുത്തോടാ പത്തു രൂപ തന്നാൽ മതി..
ഞാൻ എന്റെ പത്തു രൂപയിലേക്കും ആ കളിപ്പാട്ടത്തിലേക്കും മാറിമാറി നോക്കി.
ആ പത്തു രൂപയ്ക്കു ആ കളിപ്പാട്ടത്തിനേക്കാൾ വലിയ ഭംഗി ഉണ്ടെന്നെനിക്കു തോന്നി.
അവസാനം അമ്മ ഉത്സവത്തിനു തന്ന രണ്ടു രൂപയ്ക്കു ഓരോ  മത്തങ്ങാ ബലൂണും വാങ്ങി വീട്ടിലേക്കു തിരിച്ചു!!!
ഞാനും ഏട്ടനും മത്തങ്ങാ ബലൂണിന്റെ നൂലിൽ പിടിച്ചു മുകളിലേക്കും താഴത്തേക്കും ആഞ്ഞാഞ്ഞു അടിച്ചുകൊണ്ടിരുന്നു...
ബലൂണിൽ നിന്നുള്ള കര്കര ശബ്ദം ഇന്നുമെന്റെ കാതുകളിൽ ആ പഴയ അമ്പല പറമ്പിലേക്ക് കൂട്ടി കൊണ്ട് പോകും
മുട്ടകടക്കാരനും 5ന്റെയും 8ന്റെയും പട്ടിക മനസ്സിൽ നിറയും... ഞാനറിയാതെ എന്റെ ചുണ്ടുകൾ വിടർന്നു ചിരിക്കും;
നിർവൃതിയുടെ പുതിയ വിത്തുകൾ മുളപ്പിച്ചുകൊണ്ട് !!!!


വാല് -കണക്കിന്  എന്റെ ജീവിതത്തിൽ ഇന്നോളം ഇതിലും ഉപരിയായി ഒരു പ്രായോഗിക ഉപയോഗവും ഉണ്ടായിട്ടില്ല


No comments:

Post a Comment