Pages

Thursday, December 30, 2010

മനസ്സറിയാതെ....

                 ചിതലരിച്ച ജാലകവാതിലിലൂടെ ഞാന്‍ ഇരുളിലേക്ക് നോക്കി.എന്തോ... എന്നിലേക്ക്‌ അരിച്ചിറങ്ങുന്ന
 വികാരം ഭയമായിരുന്നു.നിശയുടെ യാഥാസ്ഥിക വര്ണം താലോലിക്കുന്ന കുരുടനോട് എനിക്ക് സഹതാപം തോന്നി.
 ഇരുളിന്‍റെ തെളിമ എന്നെ കൊഞ്ഞനം കുത്തി.രാക്കിളി എന്നെ പരിഹസിച്ചു.എന്നാല്‍ മഴയുടെ മാതവില്‍
 നിന്നൂര്‍ന്നിറങ്ങിയ അമ്പിളി എന്‍റെ കവിളില്‍ ഉമ്മ വച്ചു.  ഒരു തണുത്ത കാറ്റ് എന്നെ വന്നു പുല്കിയപ്പോള്‍
 ഞാന്‍ എന്തിനോ വേണ്ടി ദാഹിച്ചു.ഈ മരം കോച്ചുന്ന തണുപ്പിലും ഞാന്‍ വിയര്‍ത്തു. എന്‍റെ ചുണ്ടുകള്‍ കൂരിരുളിന്‍റെ ഗാനം പാടി. മനസ്സൊരു അശാന്തി പര്‍വമായി മാറുന്നത് ഞാന്‍ അറിഞ്ഞു. അല്ലെങ്കിലും ചെറുപ്പം
മുതല്‍ ദ്രുതമിടിക്കുന്ന ഹൃദയത്തോടെ മാത്രമേ ഞാന്‍ എന്നെ കണ്ടിട്ടുള്ളു.ജീവിതത്തിലെ കല്ലും മുള്ളും ചവിട്ടി
 കല്ലുകാച്ചിയ കാലുകള്‍ എപ്പോഴും വിറച്ചുകൊണ്ടേയിരുന്നു..  എന്‍റെ രോമങ്ങള്‍ എഴുന്നുനിന്നു.. എന്‍റെ കണ്ണുകള്‍ പലപ്പോഴും എന്‍റെ മനസ്സിനെ പോലും തോല്‍പ്പിച്ച് ആരെയോ തിരഞ്ഞു കൊണ്ടേയിരുന്നു.വഴിത്താരകളിലേക്കും ആള്‍ത്താരകളിലെക്കും പത്തനങ്ങളിലൂടെയും ജനപതങ്ങളിലൂടെയും ആരെയോ തേടി...എന്‍റെ കണ്ണുകള്‍..
നരച്ച ഓര്‍മയിലെ നിഴലായ്..സ്വപനങ്ങളിലെ പുനര്‍ജന്മ സീമകളിലൂടെ,സ്വര്‍ഗത്തിന്റെ കരിങ്കല്‍  തുറങ്ക്അറകള്‍
തകര്‍ത്തെറിഞ്ഞു വരുന്ന  ആ  രൂപത്തിന് എന്‍റെ അച്ഛന്റെ ചായയുടെ മാഷികൂട്ടുണ്ടയിരുണോ ?       
            ആ നിരത്തിലൂടെ ഒഴുകി പോയ കുരുന്നുകള്‍ എന്നെ നോക്കി പരിഹസിച്ചു..ചിലര്‍ കല്ലെറിഞ്ഞു.
ജടപിടിച്ച മുടിയും വ്രണം പിടിച്ച മുഖവും അട്ടിയകറ്റാന്‍ അവര്‍ കൂകി  വിളിച്ചു.ആരെയോ പ്രതീക്ഷിച്ചു   ആ കരിങ്കല്‍  പുറത്തു ഞാനപ്പോഴും ഇരിക്കുകയായിരുന്നു.എന്‍റെ മനസ്സാകുന്ന സ്ഫടിക കണ്ണാടിയില്‍ ആ രൂപം
മായാതെ  മറയാതെ ഞാന്‍ കാത്തു സൂക്ഷിച്ചു...മഴ മേഘങ്ങള്‍ക്കിടയിലെ നക്ഷത്രം പോലെ..
കരിഞ്ഞുണങ്ങിയ വടവൃക്ഷത്തില്‍ കാണുന്ന തളിരില പോലെ..
ഋതുഭേതങ്ങല്‍ക്കിടെയിലെ  വാസന്തം പോലെ..
അവളുടെ മറക്കാത്ത ഓര്‍മ്മകള്‍..അത് എന്നെ അസ്വസ്ഥമാക്കികൊണ്ടിരുന്നു...
അവള്‍ എന്ന് പറഞ്ഞപ്പോള്‍ നീ ചിരിക്കുന്നുവോ? ഒരു സ്ത്രിയെ ഈ കപടലോകം ആരായി കാണാനാണ്
കൂടുതല്‍ ഇഷ്ടപെടുന്നത്?
അമ്മ...?ഭാര്യ..?മകള്‍..?സഹോദരി...?കാമുഖി..?വേശ്യ..?
ഇതില്‍ നിന്‍റെ ചുണ്ടില്‍ വിരിഞ്ഞ ചിരിയില്‍ നീ ആര്‍ക്കു സ്ഥാനം കൊടുക്കും?
മാറില്‍ അമൃതം ചുരത്തി തന്റെ അരവയര്‍ പുറത്തുകാണിക്കാതെ മക്കള്‍ക്ക്‌ നിറവയര്‍ എന്നും ഊട്ടുന്ന അമ്മക്കോ?
ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തന്റെതെന്നാക്കി നിത്യം സുശ്രുക്ഷിക്കും ഭാര്യക്കോ?
അച്ഛന്‍ എന്റേതെന്നു ഊറ്റം കൊണ്ടിട്ടു ഉമ്മയില്‍ മൂടുന്ന മകള്‍ക്കോ?
ഏട്ടന്റെ കൈവിരലില്‍ തൂങ്ങി തന്റെ ശാട്യങ്ങള്‍ സാധിച്ചെടുക്കുന്ന കുഞ്ഞനുജത്തിക്കോ?
പുരുഷന്റെ പൌരുഷത്തെ സ്നേഹിക്കുന്ന കാമുഖിക്കോ?
അരച്ചാണ് വയര്‍ നികത്താന്‍ സ്വന്തം മാംസവും വിയര്പും വിറ്റു ജീവിക്കുന്ന വേശ്യക്കോ? , ആര്‍ക്ക്‌ .....
എന്നാല്‍ ഞാന്‍ തേടുന്നത്... എന്‍റെ എന്റേതെന്നു ഊറ്റം കൊണ്ടിരുന്ന കാമുഖിയെയോ?
അത് ഞാന്‍ എത്ര കാലം കാത്തിരുന്നാലും എത്ര കാലം പുറ്റില്‍ കഴിഞ്ഞാലും എത്ര കാലം മരമായ് കഴിഞ്ഞാലും
എത്ര കാലം തപസ്സിരുന്നാലും എനിക്ക് എത്തി പിടിക്കാനവുകില്ലെന്ന ദുഃഖ സത്യം എന്‍റെ വിളിപ്പാടിനും അകലെയാണെന്ന
നഗ്ന സത്യം ...എന്നിലേക്ക്‌ വേരുറച്ചു.ഞാന്‍ വെറുതെ നെടുവീര്‍പ്പിട്ടു..
                    കഴിഞ്ഞകാലത്തിന്റെ ചിറകടി ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി.ദൂരെയെവിടെയോ കരയുന്ന കുയിലിന്റെ തേങ്ങല്‍ എന്‍റെ കാതുകളില്‍ അലയടിച്ചു.ആകാശം കരുത്തിരുണ്ടു.  ആ യുദ്ധക്കളത്തില്‍ തീപ്പൊരിയും
ശംഖ നാദങ്ങളും അന്ന്യോന്യം മത്സരിച്ചു.പ്രകൃതി കരഞ്ഞു.അവളുടെ കണ്ണീര്‍ തുള്ളികള്‍ ഒന്നൊന്നായി ഭൂമിയില്‍ പതിച്ചു.
അവളിളി നിന്ന് അനര്‍വചനീയമായ സുഗന്ധം വമിച്ചു.മഴവെള്ള പാച്ചിലാല്‍ കുഞ്ഞരുവികള്‍ രൂപം കൊണ്ടു.  
അതിലെ കുറുവരകളും വൃത്തങ്ങളും നോക്കി ഞാനിരുന്നു...അവയോടൊപ്പം ഞാനും ആ പുഴക്കരയിലേക്ക് പോയി.
"ഒന്നെങ്കില്‍ മരവിച്ച മൂകത അല്ലെങ്കില്‍ നിലക്കാത്ത കലഹം"  ഈ ഭാവം ഞങ്ങളിരുവരെയും കൂട്ടുകരാക്കി.
ഞങ്ങള്‍ സൌഹൃദ സംഭാഷണത്തില്‍ ഏര്‍പെട്ടു. പിന്നെ ആ ഒഴുക്കിനൊപ്പം വരുന്ന ചുഴിക്കൊപ്പം ഞാനും ഒഴുകി...
നാളുകള്‍ക്കപ്പുറത്തേക്ക്... ചിരിക്കാനും കരയാനും മാത്രമറിയാവുന്ന എന്റെയാ പഴയ ഭൂതകാലത്തിലേക്ക്...
                വീണ്ടും ഇരുള്‍മൂടി.തിള്ളിക്കൊരു കുടം എന്ന കണക്കെ ഭഗവാന്‍ സൂര്യ ദേവന് ഒരവസരം പോലും
 കൊടുക്കാതെ ദേവേന്ദ്രന്‍ തിമിര്‍ത്തു പെയ്യുകയാണ്. തന്റെ സിംഹാസനം നഷ്ടപെടതിരിക്കാനുള്ള ഇന്ദ്രന്റെ വ്യെഗ്രത!!
ആ അല്പായുസ്സായ അരുവികളില്‍ കടല്ലസ്സുതോണി ഉണ്ടാക്കി ഇട്ടു കൊണ്ടിരുന്ന ഞാന്‍ സ്വര്‍ഗത്തില്‍ നിന്നും ഹസ്തിനപുരത്തെക്കു പോയി.അവിടെ സ്ത്രി ജന്മത്തിന്റെ മാണിക്യമായ പാഞ്ചാലിയെ ദുശ്ശാസനന്‍ രാജ്യ സഭയില്‍ അപമാനിക്കുന്നു.
എന്നാല്‍ ആ സ്ത്രി രെത്നത്ത്തിന്റെ കണ്ണില്‍ നിന്നുതിര്‍ന്ന കോപാഗ്നി 
ഗാന്ധാരിക്ക് കാണാന്‍ കഴിഞ്ഞു.ആ കറുത്ത തുണിക്കുള്ളില്‍ ഗാന്ധാരിയുടെ കണ്ണുകള്‍ അന്ധമെന്നു വിശ്വസിക്കുന്ന
മനുഷ്യ കീടങ്ങളെ നിങ്ങള്‍ വിഡ്ഢികള്‍...  
ആ അപമാനകരമായ കാഴ കാണാനുള്ള ശക്തി എന്‍റെ കണ്ണുകള്‍ക്കുണ്ടായിരുന്നില്ല. പാഞ്ചാലി വസ്ത്രാക്ഷേപം ചെയ്യപെടാന്‍ പോവുകയാണ്. 
അവള്‍ മനമുരുകി കണ്ണനെ വിളിക്കുന്നു..തീരാത്ത ഇഴകള്‍ക്ക് മുന്നില്‍ ദുശ്ശാസനന്‍ 
തളര്‍ന്നു വീണു.
                         ഞാന്‍ കണ്ണുകള്‍ തുറന്നു മുറ്റത്തേക്ക്‌ നോക്കി.എന്‍റെ കടലാസ്സു തോണികളെല്ലാം മറിഞ്ഞു  വീണിരുന്നു.എന്‍റെ കണ്ണീര്‍ തുള്ളികള്‍ മഴവെള്ളത്തില്‍
 എണ്ണ പോട്ടുകലെന്നപോല്‍ പൊങ്ങി കിടന്നു..              
                       കള്ളകര്‍ക്കിടകം കഴിഞ്ഞു വസന്തം ലോകങ്ങളില്‍ പൂ പന്തല്‍ വിരിച്ചു.മറ്റൊരു പൂവായ് പൂക്കലോടോന്നിച്ചു തേന്‍ കൊടിക്കുന്ന പൂമ്പാറ്റകള്‍...കരിവണ്ടിന്‍  കൂട്ടങ്ങള്‍... പൂകളോരോന്നിലും തുഷാര ബിന്ദുക്കള്‍ വൈരക്കല്ലുകലെന്നപോല്‍ വെട്ടി തിളങ്ങുന്നു..ഞാന്‍ അവയോരോന്നും പെറുക്കിയെടുക്കാന്‍ തുടങ്ങി.
പക്ഷെ  ഒരു ചില്ല് കൊട്ടാരം പോലെ അവ തകര്‍ന്നു വീണു.പ്രകൃതി കുണുങ്ങി ചിരിച്ചു.ഞാന്‍ കണ്ണീരൊപ്പി എന്‍റെ വൃന്ദാവനത്തിലേക്ക് നോക്കിയപ്പോള്‍ പൂക്കളെല്ലാം കൊഴിഞ്ഞു വീണിരുന്നു ...
                        ഭൂമിയാകെ സുവര്‍ണ പ്രഭയില്‍ കുളിച്ചു.സൂര്യ കിരണങ്ങള്‍ തെങ്ങിന്‍ തലപ്പുകളെയും സൂര്യകാന്തി പൂക്കളെയും തഴുകി എന്‍റെ അടുത്ത് വന്നപ്പോള്‍ ഞാന്‍ അവയെ ആട്ടി ഓടിച്ചു...പിന്നെ പിന്നെയെപ്പോഴോ അവ വിണ്ണില്‍ അക്കല്ദാമ വിരിയിച്ചപ്പോള്‍
 ഞാന്‍ അവയെ സ്നേഹിക്കാന്‍ തുടങ്ങി..പക്ഷെ അവയെന്നെ ഭ്രാന്തനെന്നു വിളിച്ചു കളിയാക്കി.
പിന്നെ എല്ലാരും എല്ലാരുമതേറ്റു വിളിച്ചു..എന്‍റെ നയനഗളില്‍ നിന്നും രണ്ടു നീര്‍ഗോളങ്ങള്‍
ഉടലെടുത്തു.അവ മണ്ണില്‍ വീഴും മുന്‍പേ ബാഷ്പമായിപോയി...
                       എല്ലാം നഷ്ടപ്പെട്ട് അനാഥനായി നടന്നു നീങ്ങവേ..ആരോ പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു...      എല്ലാം മായകള്‍ ഞാനും നീയും സ്വര്‍ഗ്ഗവും ഹസ്ഥിനാപുരവും മഞ്ഞും മരുത്തും 
മഴയും  കാറ്റും പുഴയും വെയിലുമെല്ലാം...മായകള്‍..അപ്പോഴും  ആ കുയില്‍ പാടി കൊണ്ടിരുന്നു...എന്തിനെന്നറിയാതെ..മനസ്സറിയാതെ..  

Monday, December 27, 2010

ഇനി യാത്രയാവുകയാണ്....

ഇനി യാത്രയാവുകയാണ്....
തണലേകിനിന്ന എല്ലാവരോടും-
യാത്ര ചോദിക്കയാണ്...
വെള്ളാരംകല്ല്‌ പതിപ്പിച്ച കുന്നുകളോടും;
പഞ്ചാരമണല്‍ വിരിച്ച പുഴതീരത്തിനോടും;
പൊന്‍കതിര്‍ വിടര്‍ത്തിനിന്ന വയലേലകളോടും;
കളകളം പാടുന്ന കാട്ടരുവികലോടും;
ഇനി  യാത്ര ചോദിക്കയാണ്...
ഇപ്പോള്‍, പ്രകാശം പരത്തിനിന്ന-
കല്‍വിളക്കുകള്‍ കരിന്തിരിയാവുകയാണ്...
തബുരുവില്‍ നിന്നുണര്‍ന്നിരുന്ന-
നാദങ്ങളും സ്വരങ്ങളും പ്രതിധ്വനികളാവുകയാണ്.
മുറ്റത്തെ തുളസ്സിത്തറയും മന്ചെരാരതും-
കാറ്റൂതി ഉറക്കുകയാണ്.
താരട്ടുപാട്ടും അമ്പിളി മാമനും-
അലകടലില്‍ അലിയുകയാണ്...
ജീവിതത്തിന്‍റെ ഉപ്പും നിലവിളിയും
മറവികളില്‍ മായുകയാണ് ...
എല്ലാം  മറയുകയാണ്.
ചിലപ്പോള്‍,
ഓര്‍മയുടെ വിതുമ്പലുകള്‍ തെകുട്ടിയെത്തുന്ന-
വേദനയുടെ വിങ്ങലുകള്‍;
ഉമിത്തീയില്‍ വെണ്ണ്‍നീര്‍ആകാന്‍ വിധിക്കപെട്ട-
സ്വപനങ്ങളുടെ കരിമ്പുക ;
പിന്നെ, ഒതുക്കിപിടിച്ച തേങ്ങലുകള്‍;
ജലച്ചുഴുയില്‍പെട്ട പരല്‍മീനിനെപോലെ  പകച്ച്‌;
പിന്നെ ഒഴുക്കിനൊപ്പം...
ആഞ്ഞു തുഴഞ്ഞിട്ടും തീരംകാണാത്ത കൈത്തണ്ട;
എങ്ങും അക്കെരപ്പച്ച ....
എപ്പോഴും ഓര്‍മ്മകുത്താവുന്നത്-
ജീവിതത്തെക്കുറിച്ചുള്ള വേവലാതികളാണ്...
ഭയത്തിന്‍റെ നേരിയ കുളിര്-
പെരുവിരലില്‍നിന്ന്  മുകളിലേക്ക് അരിച്ചുകയറുന്നു...
പൊട്ടിച്ചിരിയുടെ ആവലികള്‍ക്കിടയില്‍
പതറിപ്പോയ പുഞ്ചിരി ...
കൂട്ടംതെറ്റിയ അറിപ്രാവിന്‍റെ പകച്ചകണ്ണുകള്‍..
ഇര തേടുന്ന എറിയന്‍റെ കൌശലകണ്ണുകള്‍ ...
നഖക്ഷതങ്ങളും ദന്തക്ഷതങ്ങളും കൊണ്ട്‌;
പരീക്ഷണങ്ങളുടെ നാല്‍ക്കവലകളില്‍-
കുന്തിച്ചിരുന്നുപോയ മനസ്സ്..
ഇടയ്ക്കു ഓടിയെത്തുന്നത് -
പ്രണയത്തിന്‍റെ നരച്ച ഓര്‍മ്മകള്‍..
മാനം കാണിക്കാതെ കാത്തുവെച്ച-
കൊച്ചു മയില്‍‌പീലിതുണ്ട്..
തനിക്കായി വിടര്ന്ന പ്രണയപുഷ്പങ്ങള്‍..
പറയാന്‍ കൊതിച്ച സ്വപ്‌നങ്ങള്‍..
പറയാന്‍ മടിച്ച പരിഭവങ്ങള്‍ ..
ഉള്കാഴ്ചയില്‍ നീയായിരുന്നു സുരസുന്ദരി ..
നിനവിലും ഉണര്‍വിലും നീയായിരുന്നു ചാരത്ത്,
കൈവിരല്‍തുമ്പത്ത്  നീയായിരുന്നു കളികൂട്ടുകാരി ..
കണ്ണുകളില്‍ നീയായിരുന്നു തേന്‍മഴ ...
ഓരോ മാത്രയും നിന്നോടൊത്തായിരുന്നു..
പിന്നെ ..പിന്നെയെപ്പോഴോ...
ഒരു കള്ളകര്‍ക്കിടകത്തില്‍ ഒലിച്ചുപോയ കളിവീടുപോലെ ..
ഒരു നെടുവീര്‍പ്പിനാല്‍ തകര്‍ന്നുപോയ നീര്‍കുമിളപോലെ..
ഓര്‍മയുടെ ഒഴുക്കിലൂടെ അവള്‍ മഞ്ഞുപോയി..
ഇന്ന് ഞാന്‍ വരച്ചു തീര്‍ക്കുന്നത്-
അര്‍ത്ഥമില്ലാത്ത അവസ്ഥാന്തരങ്ങള്‍ ...
റോമന്‍ കലയായ "പിയത്ത" പോലെ കൂടിക്കുഴഞ്ഞത്..
കണ്ണുകളില്‍ നിസംഗത ,ചുണ്ടുകളില്‍-
മോണോലിസയുടേത്പോല്‍ ..ഗൂഡമന്ദഹാസം..
ചിലപ്പോള്‍ അറിയാതെ പുറത്തുചാടുന്ന-
പതംപറച്ചിലുകള്‍...  തേങ്ങലുകള്‍...
പിന്നെ,മൂകത...
എന്നിട്ടും,എന്തൊക്കയോ ബാക്കിയാവുന്നു ...
എവിടെയൊക്കയോ ...എന്തൊക്കയോ...
നഷ്ടപെട്ടതിന്‍റെ വേദനകള്‍..വിങ്ങലുകള്‍..
പിന്തിരിയുമ്പോള്‍..ശൂന്യമായ ഭൂതകാലം;
മുന്തിരിയുമ്പോള്‍..അവസാനമില്ലാത്ത -
അന്തിമസീമകാണാത്ത ആകാശം,
കുന്ന്,മരുഭൂമി,പുഴ,മഞ്ഞ്...ജീവിതം..
ഇല്ല..ഒന്നിനും എവിടേയും..അതിര്‍വരമ്പുകളില്ല ..
ഈ യാത്രക്കും യാത്രികര്‍ക്കും അവസാനമില്ല..
ഒരശരീരി പോലെ പിന്‍വിളികള്‍ വരുന്നുണ്ട്...
ഓര്‍മ്മപെടുത്തലായ് ഓര്‍മ്മകള്‍ തെളിയുന്നുണ്ട് ..

മുറിച്ചിട്ടും മുറികൂടി ബന്ധനങ്ങള്‍ വിളിക്കുന്നുണ്ട്..
കരള്‍കൊത്തി വലിക്കുന്നുണ്ട്..
എങ്കിലും ഞാന്‍ യാത്രയാവുകയാണ്,
പിന്തിരിയാതെ കാതുകളടച്ചു,കണ്ണുകളിറുക്കി...
വഴിയമ്പലങ്ങളില്‍ കയറാതെ...
ഇനി യാത്രയാവുകയാണ് ഞാന്‍...                                                                   

Friday, December 10, 2010

കൂട്ടുകാരി

*2006 -ല്‍  നനുത്ത മഞ്ഞുകണങ്ങള്‍ക്കിടയിലൂടെ
         മാഞ്ഞു പോയ  കൂട്ടുകാരിയുടെ ഓര്‍മയ്ക്ക്...


പ്രീയ സ്നേഹിതക്ക്‌,
ഇതു,
 നിറം മങ്ങിയ വാക്കുകളിലുടെയുള്ള;
സ്വപ്നങ്ങളിലുടെയുള്ള;
പ്രതീക്ഷകളിലുടെയുള്ള;
ഒരപഥസഞ്ചാരം;
ഇതു,
സ്ഥലകാലബോധമില്ലാതെ-
ഭ്രൂണഹത്യചെയ്ത സങ്കല്‍പ്പത്തിന്‍റെ,
കാലത്തിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന കരിമഷി;
ആദ്യ കാഴ്ചയില്‍ത്തന്നെ മനസ്സിലുടക്കിയ പൂച്ചകണ്ണ്;
പിന്നെ ഉറവയെടുത്ത സൗഹൃദത്തിന്‍റെ-
പുതിയ ചാലുകള്‍..
സ്നേഹത്തിന്‍റെ പൗര്‍ണമിപോലെ-
വെളുത്ത മനസ്സ്;
അറിപ്പല്ലുകള്‍ക്കിടയില്‍ തെളിഞ്ഞ -
പതുങ്ങിയ ചിരി ;ചിലപ്പോള്‍ വിടര്‍ന്നത്,
നമ്മോടോന്നിച്ചു കടന്നുപോയ നിമിഷങ്ങള്‍;
കളി, ചിരി, ഇണക്കം, പിണക്കം, പിന്നെ-
തളര്‍ന്ന മനസ്സിന് നല്‍കിയ ചുണ..
ഇനിയുമുണ്ട്- പറയാന്‍ ഉറച്ചവ;
മറച്ചുപിടിച്ചവ, മൗനത്തില്‍ ഒളിപ്പിച്ചവ;
ജീവിതത്തിന്‍റെ ഇരുകരയും കൂട്ടിയിണക്കാന്‍ ആകാതെ-
വേറിട്ടുപോയവ, കരള്‍ അലിയിപ്പിക്കുന്നവ,
വാക്കിന്,    വാക്കയവ..
വന്നിരുന്നില്ല നീ, എന്‍റെ സ്വപ്നങ്ങളില്‍..
ഇരുളിന്‍റെ അന്ത്യയാമങ്ങളിലെ-
ത്രസിപ്പിക്കുന്ന സങ്കല്‍പങ്ങളില്‍...
സൗഹൃദത്തിന്‍റെ അതിര്‍വരമ്പ്-
ലംഘിച്ചട്ടിലിതേവരെ;
ഇമ ചിമ്മിയിട്ടില്ല;
മുഖത്തോടുമുഖം നോക്കിയിരുന്നീല;
എന്‍ നെഞ്ചില്‍ ആഞ്ഞു പതിച്ചിട്ടീല നിന്‍-
ചുടു നിശ്വാസങ്ങള്‍ ...
എങ്കിലും ,മനസ്സില്‍ ഒളിപ്പിച്ചവ;
മൗനത്തില്‍ ഒളിപ്പിച്ചവ;
വേര്‍പാടിന്‍റെ രാശി കണ്ടപ്പോള്‍-
കരളുമുറിച്ചു പുറത്തു കടക്കാന്‍ തുടിച്ചവ...
അപ്പോള്‍-നിണത്തിന്‍ ഗന്ധം ,നീറ്റല്‍;
പിന്നെ ,താളംതെറ്റിയ-
സ്പന്ധനത്തിന്‍റെ വേഗങ്ങള്‍ ,നിശ്വാസങ്ങള്‍..
മേല്ത്തട്ടിലേക്ക് നോക്കുമ്പോള്‍ -
നോക്കുകുത്തിയായ ജീവിതം ..
ഒന്നും വരയ്ക്കാത്ത ,കറുത്ത ചായക്കൂട്ടില്‍-
കരിപിടിച്ചുറങ്ങുന്ന ജീവിതം.
താഴ്ത്തട്ടിലേക്ക് നോക്കുമ്പോള്‍-
 നിശ്വാസം....ഇതു ജനന-മരണ-
 സീമക്കിടയിലെ നൂല്‍പാലം..
ചിലപ്പോള്‍,ആകാശത്തിലെ മാരിവില്ല് പോലെ വെളുത്തത് ;
മറ്റുചിലപ്പോള്‍ ,കള്ളകര്‍ക്കിടകം പോലെ കറുത്തത്..
ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആകുമ്പോള്‍....
ആശകള്‍, ഒരു മയില്‍പീലി പോലെ-
എഴുത്തോലകള്‍ക്കിടയില്‍...
ആകാശം കാണാതെ,കാണിക്കാതെ...
ഹേ!!കൂട്ടുകാരീ..
ഇനിയും,
കണിക്കൊന്ന പൂക്കും,കുയിലുപാടും;
മഴയും വേനലും മഞ്ഞും മാറി മാറി വരും.
ഓണവും ഓണപുടവയും;
വിഷുവും വിഷുകൈനീട്ടവും;
ചുണ്ടന്‍വള്ളവും വള്ളംകളിയും ഒക്കെ..ഉണ്ടാവും...
അപ്പോഴും..ഞാനുമുണ്ടാകും..
ചിതലരിക്കാത്ത മനസ്സുമായ്....
പൊടിപിടിക്കാത്ത...മയില്‍പീലിയുമായ്...   

Thursday, December 9, 2010

പ്രണയിനിക്ക്.....

ഒലിച്ചിറങ്ങുന്ന ജീവിതത്തിന്‍റെ  ഉഷ്ണചാലുകളില്‍,
വിണ്ടുകീറപെട്ട ഹൃദയത്തിന്‍റെ  വേവലുകള്‍ക്കിടയില്‍ ,
മങ്ങികത്തുന്ന കരിന്തിരിയുടെ നിഴലുകള്‍ക്കിടയില്‍,
ഇന്ന്, നിന്‍റെ മുഖമുണ്ട് .
താഴ്‌വരയില്‍ മഞ്ഞിരങ്ങുന്നത്‌ പോലെ;
വസന്തത്തില്‍  കരിവണ്ടുകള്‍ മൂളിപാടും പോലെ;
മഴ കാറിനാല്‍ മയില്‍പേടകള്‍   ഇളകിയാടും പോലെ,
ഹൃദയത്തിന്‍റെ ഇടഭിതിയില്‍ -
പ്രണയത്തിന്‍റെ ചാറ്റല്‍ മഴ പെയ്യ്യാറുണ്ട്.
ആത്മാവിന്‍ അന്തര്‍ ദാഹങ്ങളിലെ  കല്പനകള്‍-
ഇന്ന് നിന്നെ കുറിച്ചാണ്.
നിന്‍റെ ഓരോ ചുടുനിശ്വാസവും വന്നുതട്ടുന്നത് -
എന്‍റെ  കവിള്‍തടങ്ങളില്‍ ആണ്.
എന്‍റെ  ഓരോ കാഴ്ചയുടെയും പ്രതിഫലനം ,
 നിന്‍റെ നയനങ്ങളിലാണ്‌ ഞാന്‍ കാണുന്നത്.
എന്‍റെ  ഓരോ സ്വപ്നങ്ങളുടെയും സന്തോഷങ്ങള്‍ -
നിന്നിടോത്താണ് ഞാന്‍ ആഘോഷിക്കാറ്.
എന്‍റെ  ഓരോ അണുവും തുടിക്കുന്നത്-
നിനക്ക് വേണ്ടി ആയിരുന്നു...
ഒവ്വ് ,വയ്യാതായിരിക്കുന്നു..നിയില്ലാത്ത ജീവിതം.
നിന്‍റെ സാമീപ്യമില്ലാതെ , ഇനിയെനിക്ക് ദുസ്സഹം...
ഞാന്‍ തിരിച്ചറിയുന്നു ,
അറിയാതെ...അറിയാതെ..ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു.
എന്നിലെ മരുഭുമികളില്‍ നിയായിരുന്നു കുളിര്‍മഴ..
എന്നിലെ സങ്കടങ്ങളില്‍ നിയായിരുന്നു സാന്ത്വനം ..
എന്നിലെ സന്തോഷങ്ങളില്‍ നിയായിരുന്നു തേന്‍മഴ..
ഇനി എന്‍റെ  പ്രഭാതങ്ങള്‍ നിനക്കുവേണ്ടി
എന്‍റെ ധമനികളില്‍ ഒഴുകുന്ന രക്തം,
നിന്‍റെ ചലനങ്ങള്‍ക്ക് വേണ്ടി ...
എന്‍റെ ജീവിതം മുഴുവന്‍ നിനക്ക്  വേണ്ടി.... 
   
.